2011, നവംബർ 21, തിങ്കളാഴ്‌ച

എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

വാചാലതയുടെ വൃണപ്പെട്ട വാക്കുകള്‍ മരിച്ചുവീഴുന്നു .
അന്ധകാരത്തിന്റെ മറവില്‍ കുഴിമാടങ്ങള്‍ വിട്ട്  മരിച്ചവര്‍ പുറത്ത് അലഞ്ഞുതിരിയുന്നു .
എവിടെയും അപശകുനതിന്റെ നിലവിളിശബ്ധങ്ങള്‍ ...
കൈ കുഞ്ഞുങ്ങള്‍ വറ്റിവരണ്ട മുലകണ്ണുകളില്‍ ഒരുതുള്ളി വിശപ്പിന്റെ ജലം തിരയുന്നു..
മാതൃഹൃദയത്തിന്റെ തേങ്ങലുകള്‍ ഉള്ളിലെവിടെയോ നിന്ന്  പൊട്ടികരയുന്നു.
അവര്‍ക്ക് ഒഴുക്കാനിനി അവശേഷിപ്പില്ല മുലപ്പാലും കണ്ണുനീരും ..
വെയില്‍കൊണ്ടു വിയര്‍ത്തവന്റെ ശരീരത്തില്‍ നിന്ന്  അവര്‍ വിയര്‍പ്പു തുള്ളി നക്കിക്കുടിക്കുന്നു.. 
പാവങ്ങള്‍.. പട്ടിണി കോലങ്ങള്‍...

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

നിന്റെ പട്ടിണി കോലങ്ങളെ ഞാനെങ്ങിനെ സഹായിക്കും..????
വെന്തചോറുണ്ട്  , പല്ലിട കുത്തി,
നിന്റെ കോലം നോക്കി ചിരിക്കാന്‍ എത്ര പേര്‍ ..??
വട്ടം മാനത്ത് പറക്കുന്ന കഴുകന്പോലും കാണും എന്നേക്കാള്‍ ദയ ..    

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

2011, നവംബർ 17, വ്യാഴാഴ്‌ച

ദേഷ്യം

എനിക്ക് നിന്നോട് ഇത്തിരിപോലും ദേഷ്യമില്ല;
കാരണം , ഒത്തിരി സ്നേഹിക്കുന്നവര്‍ തെറ്റ് ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരമാണ് ദേഷ്യം .

2011, നവംബർ 14, തിങ്കളാഴ്‌ച

മനസ്സിലെ പെയ്ത്ത്

കേവലം , മനുഷ്യന്‍റെ ആത്മ സംഘര്‍ഷങ്ങള്‍ക്ക് എത്രത്തോളം ആഴമുണ്ട്...?
വേലിയേറ്റം നടക്കുന്നിടം..
വേലിയിറക്കത്തിന്‍റെ താഴ്ചകള്‍..  ഉള്‍വലിച്ചിലുകള്‍..
ആകെ ഒരുതരം കലുഷിതപ്പെടല്‍.

നന്നായൊന്നു സന്തോഷിക്കാന്‍ കൊതിക്കുന്ന നാളുകള്‍,
വേദനിക്കുന്നിടം മനസ്സിനകത്ത് എന്ന തിരിച്ചറിവുകള്‍ തരുന്ന തികഞ്ഞ നൊമ്പരങ്ങള്‍..
ചുറ്റിനുമീ വേലിയേറ്റങ്ങള്‍ തരുന്നത് നിരാശ ഒന്നുമാത്രം .

നിഴല്‍പാടുകള്‍ തരുന്ന തണലുപോലെ,
അത് ചുറ്റിനും വട്ടം കറങ്ങുന്നു..
നിശ്ചലമായ തണല്‍ എവിടെ...?
കിതച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ തണല്‍ കാണാറില്ല; കണ്ടുമുട്ടാറില്ല.

ആയിരം ചിരികള്‍ കാണും ചുറ്റിനും ;
ചിരി  മറയാക്കി നടക്കുന്നവര്‍..
നോവ്‌ മറച്ചു പിടിക്കുന്നവര്‍..

മനസ്സില്‍ എന്നും ഇടവപ്പാതിയാണ് ..
മഴ തോരാതെ ഞാന്‍ എങ്ങിനെ ....
മഴ പെയ്യട്ടെ..
ഈ മഴയ്ക്കൊപ്പം അടര്‍ന്നുവീഴുന്ന
മനസ്സിലെ പെയ്ത്ത് ആരും കാണാതിരിക്കട്ടെ .

2011, നവംബർ 13, ഞായറാഴ്‌ച

തലയിലെഴുത്ത്

അസ്തമിക്കാത്ത മോഹങ്ങള്‍ ബാക്കി..
താളപ്പിഴകളുടെ അസുര താണ്ഡവത്തിന് വിട..
കാലം എന്നില്‍ ബാക്കിവച്ച സ്വപ്‌നങ്ങള്‍,
ഞാന്‍ കാലതിനുതന്നെ തിരിച്ചുനല്‍കുന്നു .

ഇനിയില്ല മോഹങ്ങളുടെ പറുദീസ  തേടിയുള്ള യാത്രകള്‍.
ഈ തുരുത്തില്‍ തനിയെ നില്‍ക്കുമ്പോള്‍ നോവുന്നത് ,
സ്വപ്‌നങ്ങള്‍ മാത്രം കണ്ടവന്റെ ഹൃദയമാണ് ;
 സ്വപ്‌നങ്ങള്‍ മാത്രമായ ജീവിതവും .

2011, നവംബർ 4, വെള്ളിയാഴ്‌ച

എന്‍റെ സ്വകാര്യ ദു:ഖങ്ങള്‍

നീ നടന്ന ഇടവഴികള്‍ക്കരുകില്‍-
നിന്നിരുന്നു ഞാനിന്നലെ ഒരിത്തിരിനേരം;
അറിയുമെനിക്കെങ്കിലും വരില്ലനീയെന്ന്,
അറിയാം എനിക്ക് മരിച്ചതില്ലെന്‍ പ്രണയവും..
കേട്ടപോല്‍ തോന്നി നിന്‍ചിരികൊഞ്ചലെന്‍ കാതില്‍..
ഓര്‍ത്തു ഞാന്‍ നമ്മുടെ പ്രണയവും,
നിശബ്ധനായ് ഞാന്‍  തന്നൊരു യാത്രാമൊഴികളും..
അറിഞ്ഞുതന്നെ പിരിഞ്ഞതോര്‍ക്കുമ്പോള്‍
കഴിവതില്ല താങ്ങുവാന്‍ ഓമനേ..
നിശബ്ദം തനിയെ നടക്കുമെന്‍  വഴികളില്‍,
കണ്ടുമുട്ടാതിരിക്കട്ടെ  മേലിലും.