2011, ജനുവരി 25, ചൊവ്വാഴ്ച

തോട്ടരുകിലെ പഞ്ഞിമരം

ജീവിതം തോട്ടരുകിലെ പഞ്ഞിമരം പോലെ ആണ് ; തോട്ടിലേക്ക് പൊഴിഞ്ഞു വീണാല്‍ അതിലെ മുഴുവന്‍ വെള്ളവും കുടിച്ചു വറ്റിക്കാം എന്ന വ്യര്‍ഥമായ മോഹം. അറിയുന്നില്ല ആരും  അവനവന്‍റെ പരിമിതികള്‍ ഒരിക്കലും. മുഴുവനും സ്വന്തമാക്കുവാനുള്ള ത്വരയില്‍ പലരെയും കാണാതെ പോകുന്നു; കേള്‍ക്കാതെയും. ഞാന്‍ എന്ന് എന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നുവോ അന്ന് ഞാന്‍ മറ്റുള്ളവരെ തിരിച്ചറിയാന്‍ പ്രാപ്തനാകും; അംഗീകരിക്കാന്‍ പഠിക്കും. എന്തിനാണ് ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിച്ച് തീര്‍ക്കുന്നത്...?

2011, ജനുവരി 17, തിങ്കളാഴ്‌ച

കൃഷ്ണയുടെ കളഞ്ഞുപോയ പാവക്കുട്ടി

കൃഷ്ണയ്ക്ക് ഒത്തിരി പാവക്കുട്ടികള്‍ ഉണ്ടായിരുന്നു; സുന്ദരികളായ പാവക്കുട്ടികള്‍; അവളും ഒരു കൊച്ചു സുന്ദരി ആയിരുന്നു; കളഞ്ഞുപോയ അവളുടെ പാവക്കുട്ടിയും ഒരു സുന്ദരി ആയിരുന്നു; അവളുടെ ഒന്നാമത്തെ പിറന്നാളിന് അച്ഛന്‍ വാങ്ങികൊടുത്ത ആ പാവകുട്ടി ഇപ്പോള്‍ എവിടെ ആയിരിക്കും....?

2011, ജനുവരി 14, വെള്ളിയാഴ്‌ച

സ്നേഹം

മതം നമുക്കിടയില്‍ ഒരു മതില്‍ ആയപ്പോള്‍ നിന്‍റെ കൈ പിടിക്കാന്‍ കൊതിച്ച ഞാന്‍ മതിലിനപ്പുറമായി. ഉപേക്ഷിച്ചുപോകാന്‍ മടിയാണ് നിന്നെ; എങ്കിലുമിനി നില്‍പ്പത് എന്തിനു വെറുതെ..?

ജീവിതം നഗ്നന സത്യങ്ങളുടെ ബലിക്കല്ല് ആണ്

2011, ജനുവരി 13, വ്യാഴാഴ്‌ച

2011, ജനുവരി 10, തിങ്കളാഴ്‌ച

മരിച്ചവര്‍ക്കിടയിലെ മഹത്ത്വം


മരിച്ചവര്‍ക്കിടയിലെ മഹത്ത്വം അന്വേഷിക്കാന്‍ ഒരിക്കല്‍ ഞാന്‍ പോകും.
അവിടെ വേദനിക്കുന്ന ആരെയും കണ്ടുമുട്ടരുതെന്ന് ഞാന്‍ ആശിക്കുന്നു;
അല്ലെങ്കിലും എന്തിനാണ് മരണത്തിനപ്പുറവും അവര്‍ വേദനിക്കുന്നത്..?
ആത്മാക്കള്‍ സന്തോഷിക്കുന്നിടത്ത് വിലാപം കേള്‍ക്കില്ലയിരിക്കും..